മാനവരാശിക്കുതന്നെ ഭീഷിണിആയായി മാറികൊണ്ടിരിക്കുന്ന കൊറോണ വൈറസ് ചൈനയിലെ വുഹാനില്‍ നിര്‍മ്മിക്കപ്പെട്ടതാണ് എന്ന് പറഞ്ഞ ചൈനീസ് വൈറോളജിസ്റ്റ് ലി-മെങ് യാന്‍ ആണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുന്നത്. യാന്‍ പറയുന്നത് ഇങ്ങനെ ലോകാരോഗ്യ സംഘടനയും അറിഞ്ഞുകൊണ്ടാണ് ഈ കളികള്‍ നടക്കുന്നത്. വൈറസ് ആദ്യമായി കണ്ടെത്തപ്പെട്ടു എന്ന് പറയുന്ന മാര്‍ക്കെറ്റ് വെറും പുകമറയാണ് . ഇത് ചൈനീസ് സര്‍ക്കാര്‍ തന്നെ സൃഷ്ട്ടിച്ചതാണ് .ലോകാരോഗ്യ സംഘടന ഈ കളവുകളെയെല്ലാം ഒളിപ്പിച്ച് നിര്‍ത്തുകയാണ്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് യാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.വൈറസ്, ലാബില്‍ നിര്‍മ്മിച്ചതാണെന്ന് തുറന്നുപറഞ്ഞതോടെ തന്നെയും കുടുംബത്തേയും അപമാനിച്ച് തകര്‍ക്കാനാണ്
ചൈനീസ് സര്‍ക്കാര്‍ ശ്രമിക്കുന്നത്, കുടാതെ വലിയ തോതിലുള്ള സൈബര്‍ അറ്റാക്കുകളാണ് തങ്ങള്‍ക്കെതിരെ നടക്കുന്നതെന്നും യാന്‍ പറഞ്ഞു. നിലവില്‍ സുരക്ഷയെക്കരുതി യാന്‍ ചൈനയില്‍ നിന്ന് യു എസിലേക്ക് കടന്നിരിക്കുന്നു.ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയതിനെ തുടര്‍ന്ന് യാനിന്റെ ട്വിറ്റര്‍ അക്കൗണ്ട് നേരത്തെ തന്നെ സസ്പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു.’ഹോങ്കോങ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്’ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു യാന്‍.കൊറോണ വൈറസിനെ കുറിച്ച് പഠിക്കാന്‍ ഡിസംബര്‍ 31ന് അവിടെ നിന്നും നിര്‍ദേശം ലഭിച്ചുവെന്നും ,
എന്നാല്‍ അതനുസരിച്ച് പഠനം തുടങ്ങിയ തന്നെ പിന്നീട് നിര്‍ബന്ധിതമായി പിന്തിരിപ്പിക്കുകയായിരുന്നു എന്നുമാണ് യാന്‍ പറഞ്ഞു.’
The Unbeatable
More Stories
പോസ്റ്റ് കോവിഡ് സിന്‍ഡ്രോം
തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക സമയം അനുവദിക്കും
കണ്ണൂരില്‍ പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ പ്രവര്‍ത്തനം തുടങ്ങും